തൃശൂർ : വിയ്യൂർ ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. രണ്ട് മൊബൈൽ ഫോൺ, ഏഴ് മൊബൈൽ ബാറ്ററികൾ, ഡാറ്റ കേബിൾ, കഞ്ചാവ് പൊതി എന്നിവയാണ് കണ്ടെടുത്തത്. ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി. ബ്ലോക്കിന് സമീപമുള്ള മൂത്രപ്പുരയ്ക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൊബൈലുകളും ബാറ്ററികളും കണ്ടെത്തിയത്. ശിക്ഷാ തടവുകാരനായ മാർട്ടിന്റെ കൈയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ജയിലധികൃതർ വിയ്യൂർ പൊലീസിൽ പരാതി നൽകി. ജയിലിൽ ദിവസവും പരിശോധന നടത്തണമെന്ന ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ യതീശ്‌ചന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ടി.പി വധക്കേസ് പ്രതികളായ ഷാഫി, കൊടി സുനി എന്നിവരടക്കമുള്ളവരിൽ നിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും കത്തി, കത്രിക എന്നിവ കണ്ടെടുത്തിരുന്നു...