sabarimala-bjp
sabarimala bjp

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണ്. നിയമപരമായി ശബരിമല വിഷയത്തിൽ എന്തൊക്കെ ചെയ്യാനാകുമെന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കും. ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു മറുപടി. ആചാരസംരക്ഷണം തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ എൻ.കെ. പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിൽ തത്കാലം നിലപാടെടുക്കാനാവില്ല.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സുപ്രീംകോടതിയെ പൂർണമായി മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെങ്ങും ശബരിമല അയ്യപ്പന്റെ വിശ്വാസികളുണ്ട്. താൻ വരുന്നത് ആന്ധ്രപ്രദേശിൽ നിന്നാണ്. അവിടെയും നിറയെ അയ്യപ്പഭക്തന്മാരുണ്ട്. അതിനാൽ ഇത് കണക്കിലെടുത്ത് സർക്കാരിന് ചെയ്യാനാവുന്ന നടപടികൾ സ്വീകരിക്കുമെന്നും രാം മാധവ് വ്യക്തമാക്കി.