മലയിൻകീഴ്: വഴി നടക്കാനാകാത്ത വിധം തെരുവ് നായ്ക്കളുടെ ശല്യം ഗ്രാമപ്രദേശങ്ങളിൽ വർദ്ധിക്കുന്നു. കൂട്ടമായെത്തുന്ന നായ്ക്കളുടെ കടിയേൽക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ അലകുന്നം-പേയാട് റോഡിൽ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
മലയിൻകീഴ്, വിളപ്പിൽ, വിളവൂ
പ്രദേശത്ത് വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും മാലന്യവും കാത്ത് നായ്ക്കളുടെ വൻ കൂട്ടം തന്നെ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളുമായി പരക്കം പായുമ്പോൾ റോടിലൂടെ വരുന്ന ഇരുചക്രവാഹന യാത്രക്കാരെ ഇവർ കാണാറില്ല. നായ്ക്കൾ കുറുകേ ചാടി നിരവധി പേരാണ് അപകടത്തിൽ പെടുന്നത്.
പേയാട്, പള്ളിമുക്ക്, മാർക്കറ്റ് ജംഗ്ഷൻ, പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ
ഭീതിപരത്താൻ തുടങ്ങിയിട്ട് നാളേറെയായി. പള്ളിമുക്കിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് തെരുവുനായ എത്തി നിരവധി പേരെ കടിച്ച് പരിക്കേല്പിച്ചത് അടുത്തിടെയാണ്. മലയിൻകീഴ് ജംഗ്ഷൻ, ഗവ. എൽ.പി.എസ്, മലയിൻകീ
നായ്ക്കളെക്കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടിയ അവസ്ഥയാണ്.
നായശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് കൂടുതൽ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികൾ വിജയം കാണാത്തതാണ് നായ്ക്കളുടെ
ശല്യം വർദ്ധിക്കാൻ കാരണം.