മരട്.കാളാത്ര മുതൽ മരട് തെക്ക് എസ്.എൻ.ഡി.പി.ക്ഷേത്രംവരെയുള്ള ടി.കെ.ഷൺമാതുരൻ റോഡിന്റെഅറ്റകുറ്റപ്പണിനീളുന്നു. എം.എൽ.എ.വികസനഫണ്ടിൽ നിന്നും എം.സ്വരാജ് ഒരുകോടി 10ലക്ഷം രൂപ അനുവദിച്ചിട്ട് കാലംകുറെയായി.ഒരുകിലോമീറ്ററിൽകൂടുതൽ ദൈർഘ്യമുളളറോഡാണ് ഇത്.
ടി.കെ.എസ്.ജംഗ്ഷൻമുതൽ പടിഞ്ഞാറോട്ട് എസ്.എൻ.ഡി.പി.അമ്പലം വരെയുളള ഭാഗം പൊട്ടിപ്പൊളിഞ്ഞ് വെളളക്കെട്ടായി മാറിയിട്ട് മാസങ്ങളായി.റോഡിലെ വെളളക്കുഴിയിൽവീണ് പരിക്കേൽക്കുന്നവർ ഏറെ.രണ്ട്മാസം മുമ്പ് റോഡിലെ പൊടിശല്യംദുരിതമായതിനെ തുടർന്ന് നാട്ടുകാർകൗൺസിലറുടെ നേതൃത്വത്തിൽ പി.ഡബ്ളിയു.ഡി എൻജിനീയറെ കണ്ട്നാട്ടുകാർ പരാതി നൽകിയിരുന്നു.ഒന്നിനും ഇതുവരെ പരിഹാരമില്ല.
" ടാറ് ലഭിക്കുവാൻ കാലതാമസം വന്നതാണ് പണികൾ വൈകുവാൻകാരണമെന്ന് പി.ഡബ്ളിയുഡി.അധികൃതർ അറിയിച്ചു.രണ്ടാഴ്ച വെയിൽതെളിഞ്ഞാൽ ടി.കെ.എസ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ്നൽകിയിട്ടുണ്ട്."
എം.വി.ഉല്ലാസ്
വാർഡ്കൗൺസിലർ