കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ജില്ലയിൽ തുടക്കമാകും. പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ - പാനീയ വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ചേർന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃക്കാക്കര നഗരസഭാ പരിധിയിൽ നിന്ന് പരിശോധനയ്ക്ക് തുടക്കം കുറിക്കും. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും.
പരിശോധന
ഭക്ഷണ പാനീയങ്ങളുടെ നിലവാരം
തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോ
കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമനുവദിക്കും
ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും
ആഴ്ചയിൽ മൂന്നുദിവസം രാത്രി കാലങ്ങളിലടക്കം പരിശോധന
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും
സംഘാംഗങ്ങൾ
റവന്യൂ, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ്, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട തദ്ദേശഭരണ ജീവനക്കാരും.