petrol

ന്യൂഡൽഹി: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചേക്കും. ജൂലായ് 25നാണ് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം. കേന്ദ്രധനകാര്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനകാര്യമന്ത്രിമാർ പങ്കെടുക്കും.

ദീർഘനാളായി ഉന്നയിക്കപ്പെടുന്ന വിഷയമാണ് പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ പെടുത്തുക എന്നത്. ഈ യോഗത്തിൽ തീരുമാനമൊന്നും ഉണ്ടാകാനിടയില്ലെങ്കിലും വിഷയം പരിഗണിക്കപ്പെടുന്നതിനും പ്രാധാന്യമുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ 12 ൽ നിന്ന് 5 ശതമാനമാക്കാനാണ് ആലോചന. കാറുകൾക്കെല്ലാം 28 ശതമാനമാണ് ജി.എസ്.ടി. സൗരോർജത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും നികുതി ഇളവുണ്ടാകും. പാരമ്പര്യേതര ഉൗർജ ഉപകരണങ്ങൾക്ക് ജി.എസ്.ടി ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശവുമുണ്ടായിരുന്നു.

ലോട്ടറിയുടെ നികുതി കാര്യവും ഇത്തവണ കൗൺസിൽ യോഗത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ കൗൺസിലിൽ ഇക്കാര്യം അറ്റോർണി ജനറലിന്റെ നിയമ ഉപദേശത്തിന് വിട്ടതാണ്. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും അംഗീകത ഏജൻസികൾ നടത്തുന്നവയ്ക്ക് 28 ശതമാനവുമാണ് നികുതി.