കൊച്ചി:എറണാകുളം മെഡിക്കൽ കോളേജിൽ വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിംഗ് സെന്റർ ആഗസ്‌റ്റിൽ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്.
ഡിജിറ്റൽ ഇമേജിംഗ് സെന്റർ
1എം.ആർ.ഐ സ്‌കാൻ
ചുരുങ്ങിയ ചെലവിൽ എം.ആർ.ഐ. സ്‌കാനിംഗ് നടത്താം.
2 ഡിജിറ്റൽ റേഡിയോഗ്രഫി
എക്‌സ് റേ ഇമേജിംഗിനുള്ള അത്യാധുനിക സംവിധാനം. സ്വകാര്യ ആശുപത്രികളിൽ 500 രൂപയ്ക്ക് നടത്തുന്ന ഡിജിറ്റൽ റേഡിയോഗ്രഫി പരിശോധനക്ക് 50 രൂപ. രോഗിയുടെ സൗകര്യത്തിനനുസരിച്ച് നിന്നോ ഇരുന്നോ എക്‌സറേക്ക് വിധേയനാകാം. ഉപകരണം ചെറുതായി നീക്കിയാൽ ശരീരത്തിന്റെ ഏത് ഭാഗത്തെയും എക്‌സറെ എടുക്കാം. കൺസോൾ റൂമിൽ നിന്ന് നിർദ്ദേശം കൊടുക്കുന്നതിന് അനുസരിച്ച് യന്ത്രം സ്വയം പ്രവർത്തിക്കും. നിമിഷങ്ങൾക്കകം ഡിജിറ്റൽ ഫലവും കിട്ടും.
2 ഡിജിറ്റൽ ഫ്‌ലൂറോസ്‌കോപ്പി
റിയൽ ടൈം പ്രൊജക്ഷൻ എക്‌സറെ ഇമേജ് ലഭിക്കുന്ന സംവിധാനമാണ് ഫ്‌ലൂറോസ്‌കോപ്പി
3 പാക്‌സ്
പാക്‌സ് സംവിധാനം നിലവിൽ വരുന്നതോടെ ഫിലിം ഉപയോഗിക്കാതെ ഡോക്ടർക്ക് തന്റെ മുന്നിലെത്തുന്ന രോഗിയുടെ പരിശോധനാ ഫലം ഫിലിമിൽ കിട്ടുന്നതിനെക്കാൾ കൃത്യതയോടെ പരിശോധിക്കാം.
4ബോൺ ഡെൻസിറ്റൊ മീറ്റർ
എല്ലിന്റെ തേയ്മാനം കൃത്യമായി അറിയാൻ സാധിക്കും.ഡിജിറ്റൽ മാമോഗ്രാമും ഡിജിറ്റൽ ഇമേജിംഗ് സെന്ററിൽ ഉണ്ടാകും
ഡയാലിസിസ് യൂണിറ്റ്
മെഡിക്കൽ കോളേജിലെ രണ്ടാമത്തെ പത്ത് ബെഡ് ഡയാലിസിസ് യൂണിറ്റ് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. ഒരു കോടിയിലധികം രൂപ ചെലവായി. നിലവിൽ ആറ് ഡയാലിസിസ് യന്ത്രങ്ങളുള്ള ഒരു യൂണിറ്റാണുള്ളത്. ഐ.സി.യു സംവിധാനങ്ങളോട് കൂടിയതാണ് പുതിയ യൂണിറ്റ്.
പവർഗ്രിഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അഞ്ച് ഡയാലിസിസ് യന്ത്രങ്ങൾ, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഐ.സി.യു ബെഡ്, കണ്ടിന്യൂവസ് റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പി (സി.ആർ.ആർ.ടി) മെഷീൻ, അഞ്ച് മൾട്ടി പാരാ മോണിറ്റർ, ഏഴ് കാർഡിയാക്ക് ടേബിൾ, മ്യൂസിക്ക് സിസ്റ്റം, പോർട്ടബിൾ വെന്റിലേറ്റർ , സിറിഞ്ച് പമ്പ് , കണ്ടിന്യൂവസ് പോസിറ്റീവ് എയർവേ പ്രഷർ എന്നിവയും കിറ്റ് കോയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നാല് യന്ത്രങ്ങളുമാണ് ഒരുക്കിയത്.
നിലവിൽ ദിവസേന മൂന്ന് ഷിഫ്‌ടുകളിലായി 16 ഡയാലിസിസ് ചെയ്യുന്നുണ്ട്.
പുറത്ത് 2,500 രൂപയാകുന്ന
ഡയാലിസിസിന് മെഡിക്കൽ കോളേജിൽ 400 രൂപയാണ് ഫീസ്. ആർ.എസ്.ബി.വൈ, കാരുണ്യ കാർഡുടമകൾക്ക് സൗജന്യവും.
ഡോ. ഗണേഷ് മോഹൻ
കളമശേരി ഗവ. മെഡിക്കൽ കോളേജ് ആർ.എം.ഒ