കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ശാസ്താംകോട്ടയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്നാണ് ഇയാൾ കൃത്യം നടത്തിയത്. പെൺകുട്ടിയെ മൂന്ന് തവണ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്ക് യുവാവ് രക്ഷപ്പെട്ടു. ഉടൻതന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശം നൽകി. അനന്തു പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.