binoy-kodiyeri

മുംബയ്: ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുംബയ് ദിൻഡോഷി സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഒരു ആൾ ജാമ്യവും 25,000രൂപയും കോടതിയിൽ കെട്ടിവയ്ക്കണം. കൂടാതെ ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും നിർദ്ദേശമുണ്ട്. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധയ്ക്ക് തയ്യാറാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡി.എൻ.എ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.