modi

ന്യൂഡൽഹി : ലോക്‌സഭ തിര‍ഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നൂറിൽ കൂടുതൽ സീറ്റുകൾ നേടിയാൽ സൈക്കിളിൽ ‌ഡൽഹിയിൽ എത്തുമെന്ന് ഗുജറാത്ത് അംമ്രേലി സ്വദേശിയായ കിംചന്ദ് ചന്ദ്രാണി ശപഥമെടുത്തിരുന്നു. പറഞ്ഞ വാക്കുപാലിച്ച് അദ്ദേഹം ഡൽഹിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കാൻ ഗുജറാത്തിൽ നിന്ന് 1170 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് കിംചന്ദ് ചന്ദ്രാണി ഡൽഹിയിൽ എത്തിയത്.. 17 ദിവസമാണ് ഡൽഹിയിലെത്താൻ അദ്ദേഹമെടുത്ത സമയം. അപ്രതീക്ഷിത അതിഥിക്ക് ഹൃദ്യമായ സ്വീകരണമാണ് നരേന്ദ്രമോദി നൽകിയത്.

കിംചന്ദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നരേന്ദ്ര മോദി ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. "അംമ്രേലിയിൽ നിന്നെത്തിയ അസാധാരണ വ്യക്തിയായ കിംചന്ദ് ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബി.ജെ.പി മുന്നൂറിലധികം സീറ്റ് നേടിയാൽ സൈക്കിളിൽ ദില്ലിയിലെത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹം തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാർത്ഥതയിലും ഞാൻ ആകൃഷ്ടനായി"-മോദി ട്വിറ്ററിൽ കുറിച്ചു.

സൈക്കിളിൽ മോദിയുടെ ചിത്രങ്ങളും ബി.ജെ.പിയുടെ കൊടിയുമേന്തിയായിരുന്നു കിംചന്ദിന്റെ യാത്ര. പ്രതിദിനം 70-80 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്ത് ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും തങ്ങിയാണ് ഡൽഹിയിലെത്തിയതെന്നും കിം ചന്ദ് വ്യക്തമാക്കി.

Met the exceptional Khimchandbhai from Amreli, Gujarat.

Khimchandbhai decided that if BJP wins 300+ seats, he would cycle from Amreli to Delhi. He kept his word and am told that his cycle journey has drawn several admirers.

I was deeply impressed by his humility and passion. pic.twitter.com/jtfDggCsHv

— Narendra Modi (@narendramodi) July 3, 2019