ന്യൂഡൽഹി : എൻജിനീയറുടെ ദേഹത്ത് ചെളി വെള്ളം കോരിയൊഴിച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് എം.എൽ.എ. നിതീഷ് നാരായൺ റാണെയും അദ്ദേഹത്തിന്റെ അനുയായികളുമാണ് എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ചത്. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതീഷ്. യാത്രക്കിടെ റോഡിലെ കുഴി ശ്രദ്ധയിൽപ്പെട്ട എം.എൽ.എ കാർ നിർത്തി എൻജിനിയറെ ആ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്റെ ദേഹത്തേക്ക് ചെളിവെള്ളം അദ്ദേഹം കോരിയൊഴിച്ചു. മുംബയ് ഗോവ ഹൈവേയിലെ കൻകവാലിക്ക് അടുത്തുള്ള ഒരു പാലത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
എൻജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ എം.എൽ.എയും അനുയായികളും ചേർന്ന് അയാളെ പാലത്തോട് ചേർത്ത് കെട്ടിയിടുകയും ചെയ്തു. പാലത്തിൽ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ഇൗ ദൃശ്യങ്ങൾ എംഎൽഎ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിഡിയോ വൈറലായതിന് പിന്നാലെ രോഷവും പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
കോൺഗ്രസ് എംഎൽഎയും മകനുമായ നിതീഷ് റാണെയുടെ പ്രവൃത്തിയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ പ്രതികരിച്ചു. റോഡ് നിർമാണത്തിനെതിരായ പ്രതിഷേധം ശരിയായ കാര്യത്തിനായിരുന്നു എന്നും എന്നാൽ ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളി ഒഴിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
#WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z
— ANI (@ANI) July 4, 2019