ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പാൻകാർഡ് നിർബന്ധമല്ലെന്നതുൾപ്പെടെയുളള്ള പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയ കേന്ദ്രബഡ്ജറ്റ് നികുതിദായകർക്ക് ആശ്വാസമാകും. അതേസമയം ആദായ നികുതി സ്ലാബിൽ മാറ്റമു ആധാർ കാർഡ് ഉള്ള സ്ഥിതിക്ക് നികുതി ദായകർക്ക് പാൻകാർഡിന് പകരം ആധാർകാർഡ് ഉപയോഗിക്കാമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ശുപാർശ ചെയ്തു. നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ നമ്പർ നിർബന്ധമായിരുന്നു.
ഇത് കൂടാതെ ആദായനികുതി അടയ്ക്കുന്നവർ അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടിയുണ്ട്.
ഭവന വായ്‍പകൾ ഉദാരമാക്കാൻ, ആദായനികുതിയിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ഭവനവായ്പകൾക്ക് മേലുള്ള ആദായനികുതിയിൽ ഒന്നരലക്ഷം കൂടി ഇളവ് നൽകി. ഇതോടെ 45 ലക്ഷം രൂപവരെയുള്ള ഭവനവായ്പകൾക്ക് മൂന്നരലക്ഷം വരെ ആദായ നികുതിയിളവ് ലഭിക്കും. മാർച്ച് 2020 വരെയുള്ള ഭവനവായ്‍പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് 2 ലക്ഷം രൂപ വരെയാണ് ആദായനികുതി ഇളവ് ലഭിച്ചിരുന്നത്.
ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന കൂട്ടാനുദ്ദേശിച്ചാണ് നീക്കം. കറൻസി വഴിയുള്ള പണമിടപാട് കുറച്ച്, ഡിജിറ്റൽ പണമിടപാട് കൂട്ടാനും സർക്കാർ ലക്ഷ്യമിടുന്നു.ഒരുകോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം
.
കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന റീട്ടെയ്‍ൽ നിക്ഷേപകർക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‍സ് സ്‍കീമുകളുടേത് പോലുള്ള ആദായനികുതിയിളവുകൾ നൽകും. മൂന്ന് വർഷത്തേക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‍സ് സ്കീമുമായി ബന്ധപ്പെട്ട് മ്യൂച്വൽ ഫണ്ടുകളിൽ മൂന്ന് വർഷത്തെ ലോക്ക് - ഇൻ കാലയളവിൽ നിക്ഷേപിക്കുന്നവർക്ക് നിലവിൽ ഒന്നരലക്ഷം രൂപ വരെ ആദായനികുതിയിളവുണ്ട്. സർക്കാരിന്റെ കമ്പനികളിൽ നിക്ഷേപിക്കുന്ന റീട്ടെയ്‍ൽ നിക്ഷേപകർക്കും ഇളവുകൾ ലഭിക്കും. എയർ ഇന്ത്യ പോലുള്ള കമ്പനികളെ തിരിച്ചുകൊണ്ടുവരാൻ. 1.05 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ധൈര്യമായി കേന്ദ്രസർക്കാർ കമ്പനികളിൽ ഇനി നിങ്ങൾക്ക് ഓഹരികൾ നിക്ഷേപിക്കാം.
അതിസമ്പന്നരിൽ നിന്ന് ആദായനികുതി സർച്ചാർജ് ഈടാക്കുന്നത് കേന്ദ്രസർക്കാർ കൂട്ടി. HNI (High Net Worth Individuals)- എന്ന അതിസമ്പന്നവിഭാഗത്തിൽ നിന്ന്, അതായത് വാർഷിക വരുമാനം രണ്ട് കോടിയിലധികമുള്ളവരിൽ നിന്ന് സർചാർജ് 25 ശതമാനമാക്കി ഉയർത്തി. 5 കോടിയിൽ കൂടുതൽ വരുമാനമുള്ളവർ 37 ശതമാനം സർചാർജ് നൽകണം.