health

പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാത്തവരെപ്പോലും അലട്ടുന്ന പ്രശ്നമാണ് ക്ഷീണം. ക്ഷീണമാണെന്ന് പറ‌ഞ്ഞ് പറഞ്ഞ് ക്ഷീണിച്ചിട്ടുള്ളവരാണ് കൂടുതൽപ്പേരും. വിവിധ രോഗങ്ങൾക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കൂട്ടുകാരുമൊത്തോ അല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തു കാത്തിരിക്കുമ്പോഴായിരിക്കും അവാനശ്യ ക്ഷീണം ഓടിയെത്തുക. ഒന്നുകിൽ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല. ഈ അവസ്ഥ ഇല്ലാതാക്കാൻ താഴെപ്പറയുന്ന രീതികൾ ഒന്നു പരീക്ഷിച്ചു നോക്കാം

 വ്യായാമം ചെയ്യാം
ക്ഷീണിച്ചിരിക്കുമ്പോൾ നമുക്ക് ഒരിക്കലും വ്യായാമം ചെയ്യാൻ തോന്നുകയില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരിക്കും ചിന്ത. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നതു നമ്മുടെ എനർജി ലെവൽ കൂടുമെന്നാണ്. അതി രാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിംഗ് എന്നിവ നമ്മുടെ എനർജി കൂട്ടുന്ന വ്യായാമങ്ങളാണ്.

 ധാരാളം വെള്ളം കുടിക്കാം
കാറിനു പെട്രോൾ പോലെയാണ് ശരീരത്തിനു വെള്ളം. നിർജലീകരണം ഊർജസ്വലത നശിപ്പിക്കും. ശാരിരിക പ്രവർത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാൽത്തന്നെ എപ്പോഴും കർമനിരതരായിരിക്കാൻ ധാരാളം വെള്ളം കുടിച്ച് നിർജലീകരണം തടയുക.

health

 സമയത്ത് ഉറങ്ങാം

ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങൾ‍ക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊർ‍ജസ്വലരാക്കുകയും ആ ദിവസം മുഴുവൻ‍ കർ‍മനിരതരാക്കുകയും ചെയ്യും.

 അമിതവണ്ണം അകറ്റാം
ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്‌മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാൻ ഉത്തമ മാർഗമാണ്. അമിതവണ്ണമുള്ളർ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങൾ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം.

 അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം
ചില ആളുകൾ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്‌ക്കിടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും ഓർക്കേണ്ടത് ഒരു ദിവസത്തെ ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണെന്നതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനർ‍ജി ലെവൽ‍ ക്രമീകരിക്കുന്നത് ബ്രേക്ഫാസ്റ്റ് ആണ്. ഈ അഞ്ചു രീതികൾ ഒന്നു പിൻതുടർന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊർജസ്വലരായിരിക്കുകയും ചെയ്യാം.

health

ക്ഷീണം തോന്നുന്നതിന് ചില കാരണങ്ങൾ ഇതാ...

 ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഉപയോഗം
ഉറങ്ങുന്നതിന് മുമ്പുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഉപയോഗം ഉറങ്ങുന്നതിന് മുമ്പ് ടി.വി കാണുകയോ ലാപ്ടോപ്പോ കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ ഉപയോഗിക്കുന്നവരിൽ ഒരുതരം സമ്മർദം രൂപപ്പെടുന്നതായി പഠനങ്ങൾ പറയുന്നു. ഇതിന് ശേഷം ഉടൻ‍ ഉറങ്ങാൻ‍ കിടന്നാൽ വർദ്ധിച്ച രക്ത സമ്മർദം നിമിത്തം ഉറക്കം ശരിയാകാതെ വരും. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ‍ മുമ്പെങ്കിലും ഇവ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്.

 സമീകൃതാഹാരത്തിന്റെ അഭാവം
ഭാരം കുറയ്ക്കാനും മറ്റും ഭക്ഷണം കുറക്കുന്നവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. റിഫൈൻഡ് പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ ക്ഷീണാവസ്ഥ വർദ്ധിക്കാം. സമീകൃതാഹാരം മാത്രമാണ് ഇതിനുള്ള പ്രതിവിധി. പഴങ്ങളും പച്ചക്കറികളും മാംസ്യവും കാർബോഹൈഡ്രേറ്റുമെല്ലാം അടങ്ങിയ ഭക്ഷണം ദിവസം മുഴുവൻ നിങ്ങളെ ഉൻമേഷവാനായി നിറുത്തുന്നു. ദിവസം മൂന്ന് തവണ സമീകൃതാഹാരം കഴിക്കുക. ഇടക്ക് എന്തെങ്കിലും കൊറിക്കാനെടുത്താലും അത് പോഷക സമൃദ്ധമായിരിക്കാൻ ശ്രദ്ധിക്കുക.

 വിഷാദം
ക്ഷീണത്തിനും വിശപ്പില്ലായ്മയ്ക്കും കാരണമാകുന്ന രോഗാവസ്ഥയാണ് വിഷാദം. മനസിലെ നെഗറ്റീവ് ചിന്തകൾ‍ ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും. വിഷാദരോഗികൾ‍ ഡോക്ടറെ കണ്ട് ചികിത്‍സ സ്വീകരിക്കുക. വ്യായാമത്തിലൂടെയും കൗൺ‍സലിംഗിലൂടെയും മാനസിക നിലയിൽ ‍ മാറ്റം വരുത്താനാകും. ചില കേസുകളിൽ ‍ മാത്രം മരുന്ന് കഴിച്ചാൽ‍ മതിയാകും.