ബർമിംഗ്ഹാം: ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ബാറ്റിംഗ് പാഠങ്ങൾ മറന്ന് ആസ്ട്രേലിയൻ ബാറ്റിംഗ് നിര. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദിൽ റാഷിദും ക്രിസ് വോക്‌സും ചേർന്ന് ആസ്ട്രേലിയയെ 49 ഓവറിൽ 223 റൺസിൽ ഒതുക്കി. 85 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ.
14 റൺസെടുക്കുന്നതിനിടെ ഓസീസിന് മൂന്നുവിക്കറ്റ് നഷ്ടപ്പെട്ടു. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും അലെക്‌സ് കാരിയും ചേർന്നുള്ള 103 റൺസാണ് ആസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്പിന്നർ ആദിൽ റാഷിദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അലെക്‌സ് കാരിയെ പുറത്താക്കി സ്പിന്നർ ആദിൽ റാഷിദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സ്റ്റോയിൻസും പുറത്തായി.
ക്യാപ്ടൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഹാൻഡ്‌സ്കോമ്പ് എന്നിവരാണ് ആസ്ട്രേലിയൻ നിരയിൽ ആദ്യം പുറത്തായ ബാറ്റ്സ്മാൻമാർ. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.