himachal-pradesh

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അടക്കം . മുപ്പതോലം പേർ കേട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ സിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെ സോളാനിലാണ് അപകടം നടന്നത്. റസ്റ്റാറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി. അറിയിച്ചു. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

സോളാൻ പ്രവിശ്യയിൽ കുമർഹാത്തിക്ക് സമീപമാണ് കെട്ടിടം തകർന്നുവീണത്. ഉത്തരഖണ്ഡിലേതക്കുള്ള യാത്രമദ്ധ്യേ ഉച്ചഭക്ഷണത്തിനായാണ് സൈനിക ഉദ്യോഗസ്ഥരും സംഘവും റസ്റ്റാറന്റിൽ കയറിയതെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സംഭവം. . കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

കഴിഞ്ഞദിവസം രാത്രി കനനത്തമഴയെത്തുടർന്ന് ചണ്ഡിഗഡ് സിംല ദേസീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.