കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഫെഡറൽ ബാങ്ക് 46.25 ശതമാനം വർദ്ധനയോടെ 384.21 കോടി രൂപയുടെ റെക്കാഡ് ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 262.71 കോടി രൂപയായിരുന്നു. പ്രവർത്തനവരുമാനം 23.23 ശതമാനം ഉയർന്ന് 782.76 കോടി രൂപയിലെത്തി. 1,​154.18 കോടി രൂപയാണ് അറ്ര പലിശ വരുമാനം. വർദ്ധന 17.77 ശതമാനം.

ബാങ്കിന്റെ മൊത്തം ബിസിനസ് 18.99 ശതമാനം വർദ്ധിച്ച് 2.44 ലക്ഷം കോടി രൂപയായി. ആകെ നിക്ഷേപം 19.14 ശതമാനവും വായ്‌പകൾ 18.81 ശതമാനവും വർദ്ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 2018 ജൂൺപാദത്തിലെ മൂന്നു ശതമാനത്തെ അപേക്ഷിച്ച് 2.99 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്‌തി 1.72 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 1.49 ശതമാനത്തിലുമെത്തിയത് ബാങ്കിന് നേട്ടമായി.