ലാഹോ\ : തനിക്ക് അഞ്ചിലേറെപേരുമായി അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായി പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖിന്റെ വെളിപ്പെടുത്തൽ. ഒരു പാക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ്ലാണ് റസാഖിന്റെ വിവാദ വെളിപ്പെടുത്തൽ. ഈ ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നുവെന്നും താരം പറഞ്ഞു.
ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചുവെങ്കിലും ചിലത് ഒന്നര വർഷം വരെ നീണ്ടുനിന്നെന്നും അബ്ദുൽ റസാഖ് വെളിപ്പെടുത്തി. അവതാരകയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കാണ് ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നു എന്ന് 39 കാരനായ റസാഖ് വെളിപ്പെടുത്തിയത്.
റസാഖിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകർ കേട്ടത്. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ റസാഖിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചർച്ചകൾ നിറഞ്ഞു. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിശീലകനാകാൻ തയ്യാറാണെന്നും, അദ്ദേഹത്തെ ലോകോത്തര ഓൾറൗണ്ടറാക്കാമെന്നും അബ്ദുൾ റസാഖ് അടുത്തിടെ പറഞ്ഞിരുന്നു.
Former Pakistan all-rounder Abdul Razzaq stating that he had 5-6 extramarital affairs (video courtesy Aap News) pic.twitter.com/GP0dOSQELa
— Saj Sadiq (@Saj_PakPassion) July 17, 2019