taj-mahal

ആഗ്ര: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിൽ പൂജ നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനം. ഭീഷണിയെതുടർന്ന് താജ്മഹലിൽ ജില്ലാഭരണകൂടം സൈനിക സുരക്ഷ വർദ്ധിപ്പിച്ചു.

സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലിൽ ആരതി നടത്തുമെന്നാണ് ശിവസേന പ്രഖ്യാപിച്ചത്. എന്നാൽ സംരക്ഷിത സ്മാരകമായ ഇവിടെ പൂജ നടത്തുന്നത് കുറ്റകരമാണ്.ജൂലായ് 17 ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഇതിനെ എതിർക്കുകയും ഇതുവരെ അവിടെ പൂജയോ ആരതിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകൾ ഇവിടെ പൂജ നടത്തിയിരുന്നു. 2008ൽ ശിവസേന പ്രവർത്തകർ താജ് മഹലിൽ പരികർമ്മ എന്ന പ്രാർത്ഥന നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന് മുകളിലാണ് ഷാജഹാൻ താജ് മഹൽ സ്ഥാപിച്ചതെന്നാണ് ശിവസേനയുടെ വാദം.