ലണ്ടൻ: മുൻ മേയർ ബോറിസ് ജോൺസണെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കൺസർവേറ്റീവ് പാർട്ടി നേതാവായും തിരഞ്ഞെടുത്തു. ബുധനാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കും. തിരഞ്ഞെടുപ്പിൽ ജോൺസണ് 92153 വോട്ടും, ജെറമി ഹണ്ടിന് 46656 വോട്ടും ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ 1,66,000 അംഗങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടുരേഖപ്പെടുത്തിയത്.
Many congratulations to @BorisJohnson on being elected leader of @Conservatives - we now need to work together to deliver a Brexit that works for the whole UK and to keep Jeremy Corbyn out of government. You will have my full support from the back benches.
— Theresa May (@theresa_may) July 23, 2019
അതേസമയം തങ്ങളുടെ പുതിയ നേതാവായി ബോറിസ് ജോൺസൺ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസമന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമോയെന്ന ആശങ്കയിലാണ് രാജി. ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം തെരേസാ മേയ് രാജിവെച്ചതിന് ശേഷമാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കും കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും പുതിയ നേതാവിന കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ബ്രെക്‌സിറ്റിൽ തീരുമാനമുണ്ടാക്കുകയും എണ്ണകപ്പൽ പ്രതിസന്ധിയുമാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.