ബെംഗലൂരു: സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം.എൽ.എമാർക്ക് വേണ്ടി താൻ മാപ്പു ചോദിക്കുന്നുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിലവിലെ സാഹചര്യത്തിൽ മനം മടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ബെംഗലൂരുവിൽ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. കർണാടകയിൽ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും.
കർണാടകയിൽ ബി.ജെ.പിക്ക് 107 എം.എൽ.എമാരുടെയും ഭരണപക്ഷത്തിന് 100 എം.എൽ.എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എം.എൽ.എമാര്‍ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിനുമുന്നിൽ ജെ.ഡി.എസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബി.ജെ.പി ജെ.ഡി.എസ് സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്.