ന്യൂഡൽഹി : ഇന്ത്യുടെ അഭിമാനമായി തിങ്കളാഴ്ച കുത്തിച്ചുയർന്ന ചന്ദ്രയാൻ 2ന് 798 കോടിയാണ് ഐ.എസ്.ആർ.ഒ ചെലവിട്ടത്. ഏറ്റവും കുറഞ്ഞ ചെലവിൽ ഉള്ള ബഹിരാകാശ ദൗത്യം കൂടിയായിരുന്നു ഇത് . എന്നാൽ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയിൽ ബഹിരാകാശത്തേക്ക് കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ മാത്രം ഐ.എസ്.ആർ.ഒ വാണിജ്യ വിഭാഗം നേടിയത് 6,289 കോടി രൂപ. 239 കൃത്രിമോപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ ഇക്കാലത്ത് ബഹിരാകാശത്ത് എത്തിച്ചത്. പാർലമെന്റിൽ ബുധനാഴ്ചയാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്.
ലോക് സഭയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ചോദ്യത്തിന് മറുപടിയായി ഈ കാര്യം അറിയിച്ചത്. ബഹിരാകാശ വകുപ്പിന്റെ കീഴിൽ ബഹിരാകാശ ഗവേഷണത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം 2019 മാർച്ച് 6 ന് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.