cm-

തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് പിണറായി പറഞ്ഞു. വിയോജിക്കുന്നവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ടെന്നും ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണ്.

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്റെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിയ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോൾഅതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് - പ്രതിഷേധിക്കേണ്ടതുണ്ട്.