1. നാടകീയതകള്‍ക്ക് വിരാമമിട്ട് കര്‍ണാടകത്തില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ യെദ്യൂരപ്പയ്ക്ക് സത്യവാചകം ചൊല്ലി കൊടുത്ത് ഗവര്‍ണര്‍ വാജൂഭായ് വാല. മുഖ്യമന്ത്രി കസേരയില്‍ യെദ്യൂരപ്പയുടെ നാലാം ഊഴം ആണിത്. കോണ്‍ഗ്രസും ജെ.ഡി.എസും ചടങ്ങില്‍ പങ്കെടുത്തില്ല. യെദ്യൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.
2. കര്‍ണാടകത്തിലെ സഖ്യ സര്‍ക്കാര്‍ ചൊവാഴ്ച വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പുതി സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന ഗവര്‍ണര്‍ അനുമതി നല്‍കുക ആയിരുന്നു.
3. അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതര്‍ ആയിരുന്നു എന്ന് പൊലീസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ പരാമര്‍ശം. രണ്ടാം വിവാഹം രാഖി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
4. രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയ ശേഷം അഖില്‍ കയറു കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുക ആയിരുന്നു. അതേസമയം, രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങി എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആരോപണം നിഷേധിച്ച് പൊലീസ്. രണ്ടാം പ്രതി കീഴടങ്ങിയിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നു എന്നും പൊലീസ്. അതിനിടെ, പ്രതിയുടെ വീട്ടു വളപ്പില്‍ നിന്ന് തകര്‍ന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി. രാഖിയുടെ സിംകാര്‍ഡ് ഉപയോഗിച്ച് വിളിക്കാന്‍ ശ്രമിച്ച ഫോണ്‍ ആണ് കണ്ടെത്തിയത്
5. കേസില്‍ നിര്‍ണ്ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു
6. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്. ഫോണ്‍കോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
7. പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. 1996ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും ആയിരുന്നു.
8. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളി പറഞ്ഞു. നേതൃത്വം മാപ്പ് പറയണം എന്ന് ആവശ്യം. കാനത്തിന്റെ നിലപാട് മൂലം എം.എല്‍.എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കാനത്തിന്റേത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടി. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ല എന്നും യോഗത്തില്‍ വിമര്‍ശനം
9. പാര്‍ട്ടി നേതാക്കളെ തല്ലിയ പൊലീസ് നടപടിയെ ഇന്നും തള്ളിപ്പറയാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായില്ല. കാനത്തിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴയില്‍ പതിച്ച പോസ്റ്ററുകളിലും ചര്‍ച്ച. കാനത്തെ ആരെങ്കിലും ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടോ എന്ന് അറിയില്ലെന്ന മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന്റെ പ്രസ്താവനയും ഉള്‍പ്പാര്‍ട്ടി ഏറ്റുമുട്ടലിലേക്ക് വിരല്‍ ചൂണ്ടുന്നതായി. കാനത്തിന്റെ നിലപാടില്‍ അതൃപ്തരെങ്കിലും കലക്ടറുടെ റിപ്പോര്‍ട്ടിനു ശേഷം കാനം നിലപാട് കടുപ്പിക്കുമെന്ന പ്രതീക്ഷയാണ് സി.പി.ഐ ജില്ലാ നേതൃത്വം
10. ആലപ്പുഴയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ പതിക്കപ്പെട്ട പോസ്റ്റര്‍ പ്രശ്നം സങ്കീര്‍ണം ആക്കാനുള്ള എതിര്‍ പാര്‍ട്ടിക്കാരുടെ ശ്രമമെന്ന് ആയിരുന്നു മന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചത്. പാര്‍ട്ടിയിലെ പ്രശ്നങ്ങളെ പറ്റി പ്രതികരിക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ തയാറായില്ല. എന്നാല്‍ തൃശൂരിലെ മുതിര്‍ന്ന നേതാവ് സി.എന്‍.ജയദേവനാകട്ടെ പൊലീസ് നയത്തിലുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറയുകയും ചെയ്തു.
11. അശ്ളീല പരാമര്‍ശത്തില്‍ അസംഖാന്‍ മാപ്പ് പറയണം എന്ന് സ്പീക്കര്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി എടുക്കും. സ്പീക്കര്‍ നിലപാട് അറിയിച്ചത്, പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍. മോശം പരാമര്‍ശം നടത്തിയ എം.പിക്ക് എതിരെ നടപടി എടുക്കണം എന്ന് ബി.ജെ.പി എം.പി രമാദേവി ആവശ്യപ്പെട്ടിരുന്നു. രമാ ദേവിയുടെ ആവശ്യത്തിന് പിന്നാലെ മറ്റ് വനിതാ എം.പിമാരും നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തുക ആയിരുന്നു. അസംഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടും എന്ന് രമാദേവി. അസംഖാന്‍ മാപ്പ് പറയണം. അസംഖാന്‍ ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്ന ആള്‍ എന്നു പ്രതികരണം.
12. മാപ്പ് പറഞ്ഞില്ല എങ്കില്‍ സസ്‌പെന്‍ഡ് ചെയ്യണം എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എം.പി അസംഖാന്‍ മോശം പരാമര്‍ശം നടത്തിയത്. എന്നാല്‍ അദ്ദേഹം തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു എസി.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം. സ്പീക്കര്‍ ചെയറില്‍ ഇരിക്കുക ആയിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുട കണ്ണുകളില്‍ ഉറ്റു നോക്കി സംസാരിക്കാന്‍ തോന്നുന്നു എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം