pm-modi

ന്യൂഡൽഹി: കാർഗിൽ പേരാട്ടത്തിന്റെ വാർഷികാഘോഷത്തിന്റെ നിറവിലാണ് ഇന്ത്യ. ചതിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പട്ടാളത്തെ ഇന്ത്യൻ സെെന്യം തുരത്തിയോടിച്ചിരുന്നു. കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ സെെന്യത്തോടൊപ്പം ആശയവിനിമയം നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. യുദ്ധസമയത്ത് താൻ കാ‌ർഗിൽ സന്ദർശിച്ചിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. '1999ൽ നടന്ന കാർഗിൽ യുദ്ധസമയത്ത്, കാർഗിലിൽ പോകാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. ധീരരായ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാധിച്ചു. ഹിമാചൽ പ്രദേശിലും ജമ്മുകശ്മീരിലും പാർട്ടിയുടെ ചുമതല വഹിച്ചിരുന്ന സമയമായിരുന്നു അന്ന്. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് സൈനികരുമായുളള കൂടിക്കാഴ്ച തനിക്ക് സമ്മാനിച്ചതെന്നും പ്രധാനമന്ത്രി ട്വീറ്ര് ചെയ്തു.

മോദി സെെനികരോടൊപ്പം നിൽക്കുന്ന ചിത്രവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർസിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതേസമയം കാർഗിൽ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ഇന്ന് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ കരസേന മേധാവി ബിപിന്‍ റാവത്തും വ്യോമസേന മേധാവി ബീരേന്ദ്ര സിങ് ധനോവയും നാവികസേന മേധാവി കരംബീർ സിങ്ങും പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു.

During the Kargil War in 1999, I had the opportunity to go to Kargil and show solidarity with our brave soldiers.

This was the time when I was working for my Party in J&K as well as Himachal Pradesh.

The visit to Kargil and interactions with soldiers are unforgettable. pic.twitter.com/E5QUgHlTDS

— Narendra Modi (@narendramodi) July 26, 2019