കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "1992ൽ കെ.കരുണാകരന്റെ ഗവൺമെന്റ് എടുത്ത തീരുമാനം അടുത്ത യു.ഡി.എഫ് സർക്കാർ നടപ്പാക്കും. ഇത് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണ"മെന്നും മുരളീധരൻ വ്യക്തമാക്കി.
കെ.കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം എസ്.എഫ്.ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി കോളേജ് അവിടെ നിന്ന് മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.