nepal-flood-

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 113 പേർ മരിച്ചു. 38ഓളം പേരെ കാണാതായതായും 67 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. നേപ്പാളിന്റെ തെക്കൻ മേഖലകളും കാഠ്മണ്ഡു ഉൾപ്പെടുന്ന താഴ്വരകളിലും കഴിഞ്ഞ രണ്ട് ആഴ്ചയായി കനത്ത മഴ തുടരുകയാണ്. 77 ജില്ലകളിൽ 67 ജില്ലകളും മഴക്കെടുതി അനുഭവിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആർമിയേയും പൊലീസിനെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിനും രോഗ പ്രതിരോധത്തിനുമായി നേപ്പാൾ അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാൻ ഒരുങ്ങുകയാണ്.

 മുംബയിൽ കനത്ത മഴ: റെഡ് അലർട്ട്

മുംബയ്: കനത്ത മഴയെത്തുടർന്ന് മുംബയ് വിമാനത്താവളത്തിൽ നിന്നുള്ള പതിനൊന്ന് വിമാനസർവീസുകൾ റദ്ദാക്കി. പ്രളയ സമാനമായ സാഹചര്യം നേരിടാൻ തയ്യാറെടുപ്പു നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.എന്നാൽ മഹാരാഷ്ട്രയിലെ കനത്ത മഴയെത്തുടർന്ന് മുംബയ് ,താനെ തുടങ്ങിയ ഇടങ്ങളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. അസമിലും മദ്ധ്യപ്രദേശിലും 48 മണിക്കൂർ നേരത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകി.