ന്യൂഡൽഹി: കേന്ദ്രത്തിലെ ബി.ജെ.പി സർക്ക്കാരിനെതിരെ ആഞ്ഞടിച്ച് കവി സച്ചിദാനന്ദൻ. യു.എ.പി.എ, വിവരാവകാശ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കേന്ദ്ര സർക്കാരിന് കീഴിൽ വേട്ടയാടപ്പെടുകയാണെന്നും ഇത്തരം ഹിംസകൾ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. അടൂർ ഗോപാലകൃഷ്ണനെ പോലുള്ള ലോകപ്രശസ്ത കലാകാരൻമാർ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നതിൽ വലിയ ആശങ്കയുണ്ട്. സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്ര കുത്തുന്ന സമീപനവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.