bjp

സിംല : ബി.ജെ.പി നേതാക്കളായ സ്ത്രീയുടേയും പുരുഷന്റെയും അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തായതിനെത്തുടർന്ന് വിവാദം. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ബി.ജെ.പി നേതാവും യുവമോർച്ച നേതാവും ചേർന്നുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തായത്. വിവാദത്തെത്തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

വിവാദത്തിലകപ്പെട്ട ഇവർതന്നെയാണ് തന്നെയാണ് വീഡിയോപകർത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. യുവതി ഈ ദൃശ്യങ്ങൾ പിന്നീട് നേതാവിന് അയച്ചുകൊടുത്തിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങൾ യുവമോർച്ച നേതാവിന്റെ ഭാര്യ കാണുകയും ഭര്‍ത്താവിനോടുള്ള ദേഷ്യം മൂലം പുറത്തുവിടുകയുമായിരുന്നു. ഇതോടൊപ്പം നേതാവിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും ഇവർ പുറത്തുവിട്ടു. ദൃശ്യങ്ങളും ഓഡിയോയും പ്രചരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി.

സംഭവത്തിലുൾപ്പെട്ട ബി.ജെ.പി നേതാവായ യുവതി, തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ പൊലീസിനെ സമീപിച്ചു. തുടർന്ന് വിഡീയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് ഐ.ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഗണേഷ് ദത്ത് വ്യക്തമാക്കി.