ksu

തിരുവനന്തപുരം: ചാവക്കാട്ടെ കൊലപാതകത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച് കെ.എസ്.യു നേതാവ് രംഗത്ത്. മലപ്പുറം ജില്ലാ സെക്രട്ടറി ഹാരിസ് മുതൂർ ആണ് വിമർശനവുമായി രംഗത്തെത്തിയത്. നൗഷാദിനെ കൊന്നത് എസ്.ഡി.പി.ഐക്കാരാണെന്നും പാർട്ടിക്ക് വേണ്ടിയാണ് രക്തസാക്ഷിയായതെന്നും ഹാരിസ് ഫേസ്ബുക്കിൽ കുറിക്കുന്നു.

വെട്ടു കൊണ്ടവരുടെ മൊഴിയാണ് എസ്.ഡി.പി.ഐക്കാരെന്നത്. രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്. അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്. ഹാരിസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,

ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവർത്തകൻ നൗഷാദിനെ കൊന്നതാണ്, കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സർ വെട്ടിയത്, അവർ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരുടെ മൊഴിയാണ് സർ അവർ SDPI എന്നത്, താങ്കൾ കുടുംബനാഥനാണ് സർ കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ, രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവർത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.

പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.

പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങൾ കോൺഗ്രസ്സുകാർ, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകരെ സംരക്ഷിക്കണമെന്ന അഭ്യാർത്ഥനയോടെ.,

ഹാരിസ് മുതൂർ
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്