മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുൻഗണന വിഭാഗത്തിലെ 3,769 കാർഡുകൾ സ്ഥിരമായി റേഷൻ വാങ്ങുന്നില്ല. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്നവരടക്കം മുൻഗണന റേഷൻ കാർഡ് കൈപ്പറ്റിയതിന്റെ തെളിവായാണ് ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. എ.എ.വൈ ( മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്) കൈപ്പറ്റിയ 367 പേരും മുൻഗണന വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ പിങ്ക് നിറത്തിലുള്ള കാർഡ് കരസ്ഥമാക്കിയ 3,402 പേരുമാണ് ഇത്തരത്തിൽ റേഷൻ വാങ്ങാത്തത്. അർഹതപ്പെട്ട റേഷൻ വിഹിതം സ്വയം വേണ്ടെന്ന് വയ്ക്കുന്നവർക്കായി തുടങ്ങിയ ഗിവ് അപ്പ് പദ്ധതിയിൽ ആകെ 23 പേരാണ് റേഷൻ ഉപേക്ഷിച്ചത്. റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗത്തിൽപ്പെട്ടവരുടെ പട്ടിക പരിശോധിച്ച് ഗുണഭോക്താക്കൾക്ക് അറിയിപ്പ് നൽകി വിശദീകരണം വാങ്ങാനും ഈ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാനോ അല്ലെങ്കിൽ റദ്ദ് ചെയ്യാനോ ആണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഇത്തരത്തിൽ ഓരോ താലൂക്കുകളിലും ഉൾപ്പെട്ടവരുടെ ലിസ്റ്റുകൾ റേഷനിംഗ് ഇൻസ്പെക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹന വകുപ്പുകളുടെ ഡാറ്റ പരിശോധിച്ച് അനർഹരായ കുടുംബങ്ങളെ കണ്ടെത്തി ഒഴിവാക്കുന്നുണ്ടെങ്കിലും വേഗം പോര. വസ്തുതകൾ മറച്ചുവച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടി അനർഹമായി റേഷൻ കൈപ്പറ്റുന്നവരും ജില്ലയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള 1,500 കാർഡുകൾ റദ്ദാക്കി അനർഹമായ റേഷൻ കൈപ്പറ്റിയതിന് ഒരുലക്ഷത്തിൽപരം രൂപ ഫൈൻ അടപ്പിച്ചിട്ടുണ്ട്.