പെരിന്തൽമണ്ണ: ദേശീയപാതയിൽ താഴേക്കോടിന് സമീപം കാപ്പുമുഖത്ത് ബൈക്കിന് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നാട്ടുകൽ തച്ചനാട്ടുകര കുന്നുംപുറത്ത് യൂസുഫിന്റെ മകൻ മുഹമ്മദ് മുർഷിദ് (20) ആണ് മരിച്ചത്. മുർഷിദിന്റെ സുഹൃത്ത് നാട്ടുകൽ തൊടുകാട്ടിൽ ഷംസുദ്ദീന്റെ മകൻ സൈഫുദ്ദീൻ (18), താഴേക്കോട് വെങ്ങാടൻ മരക്കാരുടെ മകൻ ഹനീഫ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കാപ്പുമുഖം പൂളമില്ലിന് സമീപത്തായിരുന്നു അപകടം. പ്ലംബർ ആയിരുന്ന മുർഷിദ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഓവുചാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുർഷിദ് മരിക്കുകയായിരുന്നു. പെരിന്തൽമണ്ണ പോലീസിന്റെ മേൽനടപടികൾക്ക് ശേഷം മൃതദേഹം വെള്ളിയാഴ്ച പാറമ്മൽ മഹല്ല് കബർസ്ഥാനിൽ കബറടക്കി. സുബൈദയാണ് മുർഷിദിന്റെ മാതാവ്. സഹോദരങ്ങൾ: ഇർഷാദ്, റസീന