world-cup-cricket-semi
world cup cricket semi

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ സെമി ഫൈനൽ

നാളെ, എതിരാളി ന്യൂസിലൻഡ്

ഇന്ത്യ Vs ന്യൂസിലൻഡ്

നാളെ വൈകിട്ട് 3 മുതൽ

മാഞ്ചസ്റ്റർ

ആസ്ട്രേലിയ Vs ഇംഗ്ളണ്ട്

വ്യാഴാഴ്ച വൈകിട്ട് 3 മുതൽ

ബർമ്മിംഗ്ഹാം

മാഞ്ചസ്റ്റർ : ഒരു മാസത്തിലേറെ നാൾ നീണ്ട റൗണ്ട് റോബിൻ ലീഗ് മത്സരങ്ങൾക്ക് ശേഷം ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലുപേർ ആരൊക്കെയെന്ന് മാത്രമല്ല ഫൈനലിലേക്കുള്ള ബർത്ത് തേടി ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടേണ്ടതെന്നും വ്യക്തമായിരിക്കുന്നു.

രണ്ടുതവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ, അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ആസ്ട്രേലിയ, ആതിഥേയരായ ഇംഗ്ളണ്ട്, കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ തോറ്റ ന്യൂസിലൻഡ് എന്നിവരാണ് സെമിയിലേക്കെത്തിയിരിക്കുന്നത്. ഇതിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ നാളെ മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രഫോൾഡിൽ നടക്കുന്ന ആദ്യ സെമിയിൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും. രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയും മൂന്നാംസ്ഥാനക്കാരായ ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനൽ വ്യാഴാഴ്ച ബർമ്മിംഗ് ഹാമിലാണ് നടക്കുക. ഞായറാഴ്ച ലോഡ്സിലാണ് ഫൈനൽ.

റൗണ്ട് റോബിൻ ലീഗിലെ ഒൻപത് മത്സരങ്ങളിൽനിന്ന് ഏഴ് വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടതിനാൽ 15 പോയിന്റ് നേടിയാണ് പട്ടികയിലെ ഒന്നാംസ്ഥാനത്തെത്തിയത്. ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. രണ്ടാംസ്ഥാനക്കാരായ ആസ്ട്രേലിയ രണ്ട് മത്സരങ്ങൾ തോറ്റു. ഏഴ് വിജയങ്ങൾ, 14 പോയിന്റ് . മൂന്നാംസ്ഥാനക്കാരായ ഇംഗ്ളണ്ടും നാലാം സ്ഥാനക്കാരായ ന്യൂസിലൻഡും മൂന്ന് മത്സരങ്ങൾ വീതം തോറ്റു. ഇംഗ്ളണ്ടിന് ആറ് വിജയങ്ങളുമായി 12 പോയിന്റ്. ന്യൂസിലാൻഡിന് ഒരു മത്സരം മഴമൂലം നഷ്ടപ്പെട്ടതിനാൽ അഞ്ച് വിജയങ്ങൾ, 11 പോയിന്റ്. അഞ്ചാംസ്ഥാനക്കാരായ പാകിസ്ഥാനും 11 പോയിന്റ് സ്വന്തമാക്കിയിരുന്നുവെങ്കിലും നെറ്റ് റൺറേറ്റിൽ ന്യൂസിലാൻഡിനെ മറികടക്കാൻ കഴിയാതിരുന്നതോടെയാണ് അവർ പുറത്തായത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് സെമി കാണാതെ പുറത്തായ മറ്റു ടീമുകൾ.

ശനിയാഴ്ച ഇന്ത്യ ശ്രീലങ്കയെ കീഴടക്കുകയും ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് സെമിഫൈനലിലെ എതിരാളികളെ നിശ്ചയിക്കാനായത്. ആസ്ട്രേലിയ തോറ്റതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തിയത്. ഇൗ ലോകകപ്പിൽ വമ്പൻ പ്രതീക്ഷകളുമായെത്തുകയും ആദ്യ മത്സരത്തിൽത്തന്നെ ഇംഗ്ളണ്ടിനോട് തോൽക്കുകയും പിന്നീട് നില തെറ്റിവീഴുകയും ചെയ്ത ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിൽ ആശ്വാസവിജയം നേടിയപ്പോൾ സെമിഫൈനലിൽ ആതിഥേയരെ നേരിടുക എന്ന വെല്ലുവിളി ഇന്ത്യയുടെ ചുമലിൽ നിന്നൊഴിഞ്ഞ് കംഗാരുക്കളുടെ തലയിലേക്കെത്തുകയായിരുന്നു.

10 റൺസിനാണ് മാഞ്ചസ്റ്ററിൽ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഒാവറിൽ 325/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ആസ്ട്രേലിയ 49.5 ഒാവറിൽ 315 റൺസിൽ ആൾ ഒൗട്ടാവുകയായിരുന്നു. നായകൻ ഫാഫ് ഡുപ്ളെസിയുടെ (100) ഇൗ ലോകകപ്പിലെ ആദ്യ സെഞ്ച്വറി, വാൻഡർ ഡ്യൂസൻ (95), ക്വിന്റൺ ഡി കോക്ക് (52) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുമായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിന്റെ ഹൈലൈറ്റ്സ്. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ നിസാരമായി തോറ്റുകൊടുത്തില്ല. ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അവർ ഉജ്ജ്വലമായി അവസാനംവരെ പൊരുതി പ്രൊഫഷണൽ സ്വഭാവം കാത്തുസൂക്ഷിച്ചു.

ആസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണർ (122) ഇൗ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ച്വറിയുമായി 40-ാം ഒാവർവരെ പൊരുതിനോക്കി. ആരോൺ ഫിഞ്ച് (3), സ്റ്റീവൻ സ്മിത്ത് (7), സ്റ്റോയ്‌നിസ് (22) എന്നിവരെ ടീം 100 റ ൺസിലെത്തുന്നതിനുമുമ്പ് പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ഇൗസി വിജയം നൽകാൻ വാർണറും ഏഴാമനായിറങ്ങിയ അലക്സ് കാരേയും (85) തയ്യാറായിരുന്നില്ല. കാരേയ് 46-ാം ഒാവറിൽ പുറത്തായശേഷം മിച്ചൽ സ്റ്റാർക്ക് (16), റിട്ടേഡ് ഹർട്ടായി മടങ്ങിയിരുന്ന ഉസ്‌മാൻ ഖ്വാജയ്ക്കൊപ്പം (18) പൊരുതിയെങ്കിലും വിധിയെ തടുക്കാനായില്ല. ഒരു പന്ത് ശേഷിക്കേ നഥാൻ ലിയോൺ മാർക്രമിന് ക്യാച്ച് നൽകി മടങ്ങിയതോടെ സെമിഫൈനൽ ഫിക്‌സ്‌ചർ നിശ്ചയിക്കപ്പെടുകയായിരുന്നു.

പോയിന്റ് നില

(ടീം,. കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ്, റൺറേറ്റ് ക്രമത്തിൽ) ഇന്ത്യ : 9-7-1-1 + 0.808 ആസ്ട്രേലിയ : 9-7-2-0 + 0.868 ഇംഗ്ളണ്ട് : 9-6-3-0- + 1.152 ന്യൂസിലൻഡ് : 9-5-3-1-11 + 0.175 പാകിസ്ഥാൻ : 9-5-3-1-11-0.43 ശ്രീലങ്ക : 9-3-4-2-8-0.919 ദക്ഷിണാഫ്രിക്ക : 9-3-5-1-7-0.03 ബംഗ്ളാദേശ് : 9-3-5-1-7-0.41 വിൻഡീസ് : 9-2-6-1-5-0.225 അഫ്ഗാനിസ്ഥാൻ : 9-0-9-0-0-1.322 ഇന്ത്യ 7 ജയം 15 പോയിന്റ് ആസ്ട്രേലിയ 7 ജയം 14 പോയിന്റ് ഇംഗ്ളണ്ട് 6 ജയം 12 പോയിന്റ് ന്യൂസിലൻഡ് 5 ജയം 11 പോയിന്റ് 0 ഇൗ ലോകകപ്പിൽ ഒറ്റക്കളിപോലും ജയിക്കാത്ത ഒരേയൊരു ടീമേയുള്ളൂ. അഫ്ഗാനിസ്ഥാൻ. പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനാകാതെയാണ് അവർ മടങ്ങുന്നത്. 1 ഒറ്റക്കളിയിൽ മാത്രമാണ് ഇന്ത്യ ഇതുവരെ തോറ്റത്. അതും ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ. പ്രാഥമിക റൗണ്ടിൽ ഏറ്റവും കുറച്ച് മത്സരങ്ങൾ തോറ്റ ടീം ഇന്ത്യയാണ്. 2 ഇൗ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും. 3 ടീമുകൾക്ക് മാത്രമേ പ്രാഥമിക റൗണ്ടിൽ മഴമൂലം മത്സരം നഷ്ടപ്പെടാതെയുള്ളൂ. ഇംഗ്ളണ്ട്, ആസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ എന്നിവർക്ക് ശ്രീലങ്കയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ടമായപ്പോൾ മറ്റ് ടീമുകളുടെ ഒാരോ കളി മഴയെടുത്തു. 647 റൺസ് നേടിക്കഴിഞ്ഞ രോഹിത് ശർമ്മയാണ് ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ. ഒരു ലോകകപ്പിൽനിന്നുമാത്രം അഞ്ച് സെഞ്ച്വറികൾ നേടി രോഹിത് റെക്കാഡ് സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിലെ കുമാർ സംഗക്കാരയുടെ റെക്കാഡാണ് രോഹിത് മറികടന്നത്. ആറ് ലോകകപ്പുകളിൽ നിന്ന് ആറ് സെഞ്ച്വറികൾ നേടിയിട്ടുള്ള സച്ചിന്റെ റെക്കാഡിനൊപ്പവും രോഹിത് എത്തി. ഷാക്കിബ് ഷോ ഇതുവരെയുള്ള പ്രകടനം വച്ചാണ് ലോകകപ്പിന്റെ പ്ളേയർ ഒഫ് ദ സിരീസിനെ നിശ്ചയിക്കുന്നതെങ്കിൽ അതിനർഹൻ ബംഗ്ളാദേശിന്റെ ഷാക്കീബ് അൽഹസനായിരിക്കും. രണ്ട് സെഞ്ച്വറികളും അഞ്ച് അർദ്ധ സെഞ്ച്വറികളുമടക്കം 606 റൺസും 11 വിക്കറ്റുകളുമാണ് ഷാക്കിബ് ഇൗ ലോകകപ്പിൽ നേടിയത്. ഒരുതവണ അഞ്ചുവിക്കറ്റ് നേട്ടം. എന്നാൽ ബംഗ്ളാദേശിന് സെമിയിലെത്താൻ കഴിഞ്ഞില്ല. 26 വിക്കറ്റുകൾ നേടിയ മിച്ചൽ സ്റ്റാർക്കാണ് പ്രാഥമിക റൗണ്ടിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ. 166 ഡേവിഡ് വാർണർ നോട്ടിംഗ് ഹാമിൽ ബംഗ്ളാദേശിനെതിരെ നേടിയ 166 റൺസാണ് ഇതുവരെയുള്ള ഉയർന്ന സ്കോർ. 22 ഇൗ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയത് ഇംഗ്ളണ്ട് ക്യാപ്ടൻ ഇയോൻ മോർഗനാണ്. അഫ്ഗാനെതിരായ മത്സരത്തിൽ നിന്ന് മാത്രം 17 സിക്സുകൾ നേടി റെക്കാഡിട്ടു. 6/35 ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പാക് പേസർ ഷഹീൻ ഷാ അഫ്രീദിയുടേതാണ് ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം. 397/6 അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ളണ്ട് ഉയർത്തിയതാണ് ഇൗ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ. പലരും പ്രതീക്ഷിച്ചതുപോലെ 400 റൺസ് സ്കോർ ചെയ്യപ്പെട്ടില്ല. 714 ഒരുമത്സരത്തിൽ ഇരു ഇന്നിംഗ്സുകളിൽനിന്നുമായി ഏറ്റവുമധികം റൺസ് പിറന്നത് ആസ്ട്രേലിയയും (381/5) ബംഗ്ളാദേശും (333/8) തമ്മിലുള്ള മത്സരത്തിൽ 352/5 ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ഇൗ ലോകകപ്പിലെ തങ്ങളുടെ ഉയർന്ന സ്കോർ നേടിയത്. ബാറ്റിംഗ് ടോപ്പ് 5 രോഹിത് 8-647 വാർണർ 9-638 ഷാക്കിബ് -8-606 ഫിഞ്ച് 9-507 റൂട്ട് 9-500 ബൗളിംഗ് ടോപ്പ് 5 സ്റ്റാർക്ക് 9-26 മുസ്താഫിസുർ 8-20 ഫെർഗൂസൺ 7-12 ബുംറ 8-17 ആമിർ 8-17. ടോസ് നിർണായകം ഇൗ ലോകകപ്പിൽ വിജയിക്കാനുള്ള ഫോർമുലയായി വിലയിരുത്തപ്പെട്ടിരിക്കുന്നത് ടോസ് നേടുക, ബാറ്റിംഗ് തിരഞ്ഞെടുക്കുക എന്നതാണ്. ഇംഗ്ളണ്ടിലെ കാലാവസ്ഥയും പിച്ചുകളും ചേസിംഗിനെ ഒട്ടും സഹായിച്ചില്ല. ഇന്ത്യയ്ക്കെതിരെ ടോസ് നേടിയിട്ടും ഫീൽഡിംഗിനിറങ്ങിയ പാകിസ്ഥാൻതോൽവി ഏറ്റുവാങ്ങി. നെറ്റ് റൺറേറ്റ് പാകിസ്ഥാനെ മറികടന്ന് സെമിയിലെത്താൻ ന്യൂസിലൻഡിനെ സഹായിച്ചത് നെറ്റ് റൺറേറ്റ് നിയമം. തുല്യ പോയിന്റിലായ പാകിസ്ഥാന് അവസാന മത്സരത്തിൽ 308 റൺസിനെ മാർജിനിൽ വിജയിച്ചിരുന്നുവെങ്കിലേ റൺറേറ്റിൽ കിവീസിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ. പാകിസ്ഥാൻ പ്രാഥമിക റൗണ്ടിൽ ഇംഗ്ളണ്ടിനെയും ന്യൂസിലൻഡിനെയും തോൽപ്പിച്ചിരുന്നു. പക്ഷേ അവർ ഇരുവരും സെമിയിലെത്തി. പാകിസ്ഥാൻ പുറത്തും. ഇതുകൊണ്ടാണ് നേർക്ക് നേർ പോരാട്ട നിയമം വേണമെന്ന് പാക് കോച്ച് മിക്കി ആർതർ ആവശ്യപ്പെട്ടത്. പരാജയങ്ങൾ ടീമെന്ന നിലയിൽ ഏറ്റവും വലിയ പരാജയമായത് ദക്ഷിണാഫ്രിക്ക. ക്രിസ് ഗെയ്‌ൽ, ആന്ദ്രേ റസൽ, ഐ.സി.സി റാങ്കിംഗിന്റെ തിളക്കവുമായെത്തിയ റാഷിദ് ഖാൻ തുടങ്ങിയവർക്കും തങ്ങളുടെ പ്രതിഭയോട് നീതി പുലർത്താനായില്ല. ക്രിസ് ഗെയ്ൽ, ഇമ്രാൻ താഹിർ, ജീൻ പോൾ ഡുമിനി, അംല തുടങ്ങിയവരുടെ അവസാന ലോകകപ്പായിരുന്നു ഇത്. റാങ്കിംഗ് ഐ.സി.സി റാങ്കിംഗിലെ ആദ്യ 10 സ്ഥാനക്കാർക്ക് മാത്രമായിരുന്നു ലോകകപ്പിൽ പ്രവേശനം. ആദ്യ നാല് റാങ്കുകാർ സെമിയിലെത്തി