ആറ്റിങ്ങൽ: നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകൾ വിതയ്ക്കുന്ന അപകടങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി അപകടങ്ങളാണ് സ്വകാര്യ ബസുകൾ ഉണ്ടാക്കിയത്. ഇതിൽ ഒരാൾക്ക് ജീവഹാനിയും അനേകംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ആർ.ടി.ഒയും പൊലീസും രംഗത്തെത്തുമെങ്കിലും കാര്യങ്ങൾ വീണ്ടും പഴയപടിയാകുമെന്നാണ് ആക്ഷേപം. ഇന്നലെ ബസിൽ നിന്നു വീണ് ഏഴാം ക്ലാസുകാരന് പരിക്കേറ്റതാണ് അവസാന സംഭവം. സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കർശനമായ നിയമ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഈ വർഷത്തെ അപകട വിവരങ്ങൾ
പ്രതികരണം
സേഫ് കേരള എൻഫോഴ്സ്‌മെന്റ് വിംഗ് തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ സ്വകാര്യ ബസുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അന്ന് 88 കേസുകളിൽ നിന്നായി 32,500 രൂപ ഫൈൻ ഇടാക്കിയിരുന്നു. യാത്രാക്ലേശ പരാതികൾ ഉണ്ടായാൽ അറിയിക്കാനുള്ള നമ്പരും അന്ന് നൽകിയിരുന്നു. കുറ്റക്കാരായ സ്വകാര്യ ജീവനക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.
-കെ. ജോഷി, സേഫ് കേരള റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പർ: 8281786097, 8547639016.
കണ്ടെത്തിയ ക്രമക്കേടുകൾ
ലൈസൻസുള്ള കണ്ടക്ടർമാർ ഒരാളേ ഉണ്ടായിരുന്നുള്ളു
ചെവി അടയ്ക്കുന്ന തരത്തിൽ പാട്ട് വച്ച് ബസ് ഓടിക്കുക
ഡ്രൈവർ കാബിൻ ഇല്ലാതെയുള്ള വാഹനങ്ങൾ
കുട്ടികൾ കൈകാണിച്ചാൽ നിറുത്താത്തത്
സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകൾ
സമയം തെറ്റി ഓടിയ ബസുകൾ
റൂട്ട് ഓടാതെ ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകൾ