2018 ഫെബ്രുവരി 12: ഷുഹൈബിനെ വെട്ടിക്കൊന്നു
ഫെബ്രുവരി 18: മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, രജിൻരാജ് എന്നിവർ അറസ്റ്റിൽ
ഫെബ്രുവരി 19: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ഫെബ്രുവരി 24: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. നാലു പ്രതികൾ കൂടി അറസ്റ്റിൽ
ഫെബ്രുവരി 27: സി.ബി.ഐ അന്വേഷണത്തിനായി മാതാപിതാക്കൾ ഹർജി നൽകി
മാർച്ച് അഞ്ച്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.
മാർച്ച് ഏഴ്: അന്വേഷണം സി.ബി.ഐക്കു വിട്ട് സിംഗിൾബെഞ്ചിന്റെ വിധി
മാർച്ച് 23: സർക്കാരിന്റെ അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്‌തു
മേയ് 14: ആദ്യ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചു
ജൂലായ് 27: ഇതിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു
2019 ജനുവരി ഒന്ന് : അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ആഗസ്റ്റ് രണ്ട്: സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
അന്വേഷണമിങ്ങനെ
15 അംഗ സംഘമാണ് അന്വേഷിച്ചത്.
കണ്ണൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നിരീക്ഷിച്ചു.
സി.പി.എം ഭാരവാഹികളുടേതടക്കം ഒരു ലക്ഷം ഫോൺ കാളുകൾ പരിശോധിച്ചു.
പ്രതികൾ നേതാക്കളെ വിളിച്ചോ എന്നറിയാൻ 168 കോൾ ഡേറ്റ റെക്കാഡുകൾ പരിശോധിച്ചു.
രണ്ട് വാളുകളും മഴുവും പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തു
210 സാക്ഷികളുടെ മൊഴിയെടുത്തു. ഇവരെ പ്രോസിക്യൂഷൻ സാക്ഷികളാക്കി.