കൊച്ചി: പ്രളയ ദുരിത ബാധിതരുടെ അപ്പീൽ അപേക്ഷകളിൽ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലായി. 747 എണ്ണത്തിൽ കൂടി സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതോടെ നടപടി ക്രമങ്ങൾ അവസാനിക്കും.
ജില്ലയിൽ 1,0,67,89 അപ്പീൽ അപേക്ഷകളാണ് ആകെ ലഭിച്ചത്. 80,946 എണ്ണം സ്വീകരിച്ചു. 80199ൽ പരിശോധന പൂർത്തിയാക്കി. തെറ്റായ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തിയ 452 എണ്ണം ശരിയാക്കി നൽകുന്ന മുറയ്‌ക്ക് പരിഗണിക്കും.
ആലങ്ങാട് പഞ്ചായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപ്പീൽ. 7334 എണ്ണം. ഇതിൽ 3166 എണ്ണം പരിഗണനാർഹമാണെന്ന് കണ്ടെത്തി. തെറ്റായ റേഷൻ കാർഡ് നമ്പർ നൽകിയ 50 അപേക്ഷകളും സ്ഥല പരിശോധന പൂർത്തിയാകാത്ത 67 അപേക്ഷകളും ഇവിടെയുണ്ട്.
6466 അപേക്ഷകൾ ലഭിച്ച വടക്കേകര പഞ്ചായത്താണ് രണ്ടാം സ്ഥാനം. അർഹരായവർക്ക് ഉടനടി ദുരിതാശ്വാസ സഹായവും നൽകും.