കൊച്ചി: പ്രളയകാലത്ത് എളുപ്പം ബാധിക്കുന്ന ഗുരുതരമായേക്കാവുന്ന രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് കാരണക്കാരൻ. എലി , അണ്ണാൻ , മരപ്പട്ടി,പൂച്ച, പട്ടി തുടങ്ങിയവ രോഗാണുവാഹകരാകാം.

വിവിധ അവയവങ്ങളെ ബാധിക്കുന്നതനുസരിച്ച് അതിന്റെതായ രോഗ ലക്ഷണങ്ങളാണ് പ്രകടമാവുക. മലമ്പനി, ഡെങ്കിപ്പനി , വൈറൽ ഹെപ്പറ്റെറ്റിസ് എന്നിവയെല്ലാമായി രോഗം സംശയിക്കപ്പെട്ടേക്കാം. പനി ബാധിച്ചാൽ ഉടനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.

രോഗം പകരുന്ന രീതി
ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിലൂടെ. 20 40 പ്രായമുള്ള പുരുഷന്മാരെ പെട്ടെന്ന് ബാധിക്കും. 4 മുതൽ 19 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

ലക്ഷണങ്ങൾ
ശക്തമായ പനി
തലവേദന
പേശിവേദന,സന്ധിവേദന
മൂത്രത്തിന് കടുത്ത മഞ്ഞനിറം
ഓക്കാനം, ഛർദി, വയറിളക്കം
കണ്ണിൽ ചുവപ്പ് നിറം
രോഗം മൂർച്ഛിച്ചാൽ രക്തസ്രാവം,മൂത്രത്തിന്റെ അളവ് കുറയുക



പ്രതിരോധം
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ 100 മില്ലി ഗ്രാമിന്റെ ഡോക്‌സിസൈക്ലിൻ ഗുളികകൾ ആഴ്ചയിൽ 2 എണ്ണം കഴിക്കേണ്ടതാണ്. അപകട സാധ്യത കുറയുന്നതുവരെയോ 6 ആഴ്ചയോ തുടരണം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും.

കൈകാലുകളിൽ പോറലോ, മുറിവോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.