കൊച്ചി : ഇടത്തട്ടുക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ മോചിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനായി എറണാകുളം മറെെൻഡ്രെെവ് ഹെലിപ്പാഡിൽ ഇന്ന് (ഞായർ)​ മുതൽ കാർഷിക വിപണിയായ നാട്ടുച്ചന്ത തുടങ്ങും. പ്രളയവും പ്രകൃതിക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കൊരു കെെത്താങ്ങായാണ് കൃഷി ഓഫീസർമാരുടെ സംഘടയായ എ.ഒ.എ.ഒ.കെ എറണാകുളം ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ വിപണി സംഘടിപ്പിക്കുന്നത് . നാട്ടുച്ചന്തക്കായി പൂർണ്ണമായും തറ വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ജില്ലയിലെ 40 ഓളം കൃഷിഭവനുകൾ മുഖേന അഞ്ഞൂറിൽപ്പരം കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ചാണ് വിൽപ്പന . ഇടനിലക്കാരെ ഒഴിവാക്കിയാണ് സംഭരണവും വിൽപ്പനയും. വിളനാശം സംഭവിച്ച കർഷകർക്ക് അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ മികച്ച വിലയ്ക്ക് വിപണനം ചെയ്യാനുള്ള അവസരമാണ് വിപണി മുഖേന ലഭ്യമാകുന്നത്. മേളയിൽ നിന്ന് ലഴിക്കുന്ന ലാഭം പൂണ്ണമായും കർഷകർക്ക് വീതിച്ചു നൽകും .

#നാടൻ ഏത്തക്കുലകൾ , കറിക്കായ , മാങ്ങ, വാഴച്ചുണ്ട്, വാഴപ്പിണ്ടി എന്നിവ കൂടാതെ കുമ്പളങ്ങ, പീച്ചിങ്ങ, പടവലം, പാവയ്ക്ക, പയർ തുടങ്ങിയ നാടൻ പച്ചക്കറികളും വിപണിയിൽ ഉണ്ടാകും.

#ഇന്നും നാളെയും രാവിലെ 9 മുതൽ വെെകിട്ട് 7 വരെയാണ് വിൽപ്പന.

#ഇന്ന് ഉച്ചയ്ക്ക് 12 കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ കാർഷിക വിപണി ഉദ്ഘാടനം ചെയ്യും.