കോട്ടയം : ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽനിന്ന് 532 കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വൈക്കം മേഖലയിൽ വല്ലകം, ബ്രഹ്മമംഗലം, ഏനാദി, ഏറ്റുമാനൂരിനു സമീപം പേരൂർ, ആർപ്പൂക്കരക്കടുത്ത് പനയമ്പയം എന്നിവിടങ്ങളിൽ കന്നുകാലികൾക്കായി പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ക്യാമ്പുകളല്ലാതെയും വിവിധ പ്രദേശങ്ങളിലായി നിരവധി കന്നുകാലികളെ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ട്. ഇവയ്ക്കുള്ള കാലിത്തീറ്റ വിതരണം നടത്തിയതായി ക്ഷീര വികസന വകുപ്പ് സെപ്യൂട്ടി ഡയറക്ടർ ടി.കെ അനികുമാരി അറിയിച്ചു. പ്രളയത്തിൽ രണ്ട് പശുവും ഒരു കിടാരിയും ചത്തിരുന്നു. മൂന്ന് കാലിത്തൊഴുത്തുകൾ ഭാഗീകമായും മൂന്നെണ്ണം പൂർണ്ണമായും നശിച്ചു.