ശ്രീനഗർ: യാത്രകൾ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിർദ്ദേശം നൽകി ജമ്മു കാശ്മീർ സർക്കാർ. ഭീകരവാദികളുടെ ആക്രമണം ഉണ്ടാകാം എന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സർക്കാർ നിർദ്ദേശം. കാശ്മീർ താഴ്വരയിൽ താമസിക്കുന്നവരും ഉടൻ തന്നെ ഒഴിഞ്ഞ് പോകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തീർത്ഥാടകരുടേയും വിനോദസഞ്ചാരികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ ഈ നിർദ്ദേശം.
ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്രീനഗറിലെ കരസേനയും പൊലീസും സംയുക്തമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിന് ശേഷമാണ് സർക്കാരിന്റെ നിർദ്ദേശം വരുന്നത്. വാർത്താ സമ്മേളനത്തിൽ ലെഫ്.ജനറൽ കെ.ജെ.എസ് ദില്ലൻ, ജമ്മു കാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണത്തിന്റെ കാര്യം രാജ്യത്തെ ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. കാശ്മീരിലെ അമർനാഥ് തീർത്ഥാടകരെ ആക്രമിക്കാശ്രീനഗർ: യാത്രകൾ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിർദ്ദേശം നൽകി ജമ്മു കാശ്മീർ സർക്കാർ.നെത്തിയ ഭീകരനും സൈന്യത്തിന്റെ പിടിയിയിരുന്നു.
അമർനാഥ് യാത്രാ പാതയിൽ നിന്നും പിടിയിലായ ഭീകരനിൽ നിന്ന് അമേരിക്കൻ നിർമ്മിത എം-24 സ്‌നൈപ്പർ ഗണ്ണും പിടികൂടിയിരുന്നു. കാശ്‌മീരിലെ സമാധാനം കെടുത്താൻ പാകിസ്ഥാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലെഫ്.ജനറൽ ദില്ലൻ വ്യക്തമാക്കി. എന്നാൽ താഴ്‌വരയിലെ സമാധാനം നശിപ്പിക്കാൻ വരുത്താൻ തങ്ങൾ ആരെയും അനുവദിക്കില്ലെന്ന് അവിടുത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.