റിയാദ്: 21 വയസിന് മുകളിൽ പ്രായമുള്ള സൗദിയിലെ സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്താൻ അനുവദിക്കുന്ന തീരുമാനവുമായി സൗദി ഭരണകൂടം. അപേക്ഷ സമർപ്പിക്കുന്ന സൗദിയിലെ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകുമെന്ന് ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്രയും നാൾ സൗദിയിലെ സ്ത്രീകൾക്ക് വിദേശയാത്ര നടത്താനുള്ള പാസ്പോർട്ട് പുതുക്കുന്നതിനും, വിവാഹം കഴിക്കുന്നതിനുമൊക്കെ പുരുഷ രക്ഷകർത്താവിന്റെ(വിവാഹിതയാണെങ്കിൽ ഭർത്താവിന്റെയോ അല്ലെങ്കിൽ പിതാവിന്റെയോ ) അനുമതി പത്രം ആവശ്യമായിരുന്നു. ഇതാണ് ഇപ്പോൾ എടുത്ത് നീക്കിയിരിക്കുന്നത്. അതേസമയം സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്യം ഉറപ്പുവരുത്തുന്ന തീരുമാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
I am elated to confirm that KSA will be enacting amendments to its labor and civil laws that are designed to elevate the status of Saudi women within our society, including granting them the right to apply for passports and travel independently. 1/4
— Reema Bandar Al-Saud (@rbalsaud) August 2, 2019