ഗുവാഹത്തി: അസാമിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ കാമുകന് വധശിക്ഷ. കോളേജ് വിദ്യാർത്ഥിയായ ശ്വേത അഗർവാളിനെ കൊന്നുകത്തിച്ച കേസിൽ കാമുകൻ ഗോവിന്ദ് ശിഘാളിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രണ്ട് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
2017 ഡിസംബറിൽ കാമുകൻ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു. ഗോവിന്ദയുടെ വാടകവീട്ടിൽ പെൺകുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയിൽ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്ന് കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേർന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാൻ ശ്രമം നടത്തി. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30ന് കോടതി കണ്ടെത്തിയിരുന്നു.