maala-parvathy

തിരുവനന്തപുരം: ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച് നടി മാല പാർവ്വതി ഒരു ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നടന്നത് പീ‌‌ഡനമല്ലെന്നും പിന്നീട് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ 'ഹാപ്പി സർദാർ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കാഷ്യർ മാല പാർവ്വതിയുടെ പേര് പരാമർശിക്കാതെ ഒരു അമ്മ നടി തങ്ങളുടെ ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെട്ടെന്ന പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് മറുപടിയുമായി മാല പാർവ്വതി രംഗത്തെത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിൽ ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടിയിരുന്നില്ലെന്നും ഇതുകൊണ്ട് തന്നെ സ്വന്തം ചിലവിൽ താൻ ഒരു കാരവൻ വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും മാലാ പാർവ്വതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.