ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയായ ബി.പി പി.എൽ.സിയും സംയുക്തമായി ഇന്ത്യയിൽ അടുത്ത അഞ്ചുവർഷത്തിനകം 5,500 പെട്രോൾ പമ്പുകൾ തുറക്കും. റിലയൻസിന്റെ നിലവിലെ 1,400 പമ്പുകളും 31 വ്യോമ ഇന്ധന സ്‌റ്റേഷനുകളും സംയുക്ത കമ്പനിക്ക് കൈമാറും. കമ്പനിയിൽ 51 ശതമാനം ഓഹരികൾ റിലയൻസും 49 ശതമാനം ബി.പിയും കൈവശം വയ്‌ക്കും. നിലവിൽ ഇന്ത്യയിൽ ആകെ 65,000 പെട്രോൾ പമ്പുകളുണ്ട്. ഇതിൽ 58,174 പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലാണ്.