ന്യൂഡൽഹി:കാശ്മീർ വിഭജനത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാൻ നയതന്ത്ര ബന്ധം പ്രതിസന്ധിയാലായിരിക്കെ ഇന്ത്യയുടെ കാശ്മീർ നിലപാടിനെ അനുകൂലിച്ച് പാകിസ്ഥാനിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ഉന്നത സുരക്ഷാ മേഖലയിൽ ഉൾപ്പെടെ ഇസ്ലമാബാദിന്റെ വിവിധഭാഗങ്ങളിലാണ് 'അഖണ്ഡ ഇന്ത്യ' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ പിടിയിലായതായും റിപ്പോർട്ടുണ്ട്. അവിഭക്ത ഇന്ത്യയുടെ ചിത്രമാണ് പോസ്റ്ററിൽ ചേർത്തിട്ടുണ്ട്.
അറസ്റ്റിലായ വ്യക്തിയിൽ നിന്നും പോസ്റ്ററുകളുൾ കണ്ടെത്തിയിട്ടുണ്ട്. ശിവ സേന നേതാവ് സഞ്ജയ് ദത്തിന്റെ പ്രസ്താവനയടങ്ങിയാണവ. 'ഇന്ന് ഞങ്ങൾ ജമ്മുവും കശ്മീരും പിടിച്ചെടുത്തു. നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും. അവിഭക്ത ഇന്ത്യ പ്രധാനമന്ത്രി മോദി യാഥാർഥ്യമാക്കുമെന്നും' ശിവസേന നേതാവിന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. പ്രസ്ക്ലബ് , സെക്ടർ എഫ്-6, അബ്പര ചൗക്ക് എന്നിവിടങ്ങളിലാണ് ആദ്യം ബാനർ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടുകയായിരുന്നു. സംഭവം പാകിസ്ഥാൻ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്താൻ ഇസ്ലമാബാദ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.