karnataka

നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്ന് പുഴകളും തോടുകളും നിറഞ്ഞെഴൊകുന്ന സാഹചര്യത്തിൽ ഒരു ബാലന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. കരയേത് പുഴയേത് എന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിൽ ആംബുലൻസ് ഡ്രെെവർക്ക് വഴികാട്ടിയായ ബാലന്റെ ധീരതയ്ക്കാണ് സോഷ്യൽ മീഡിയ കെെയ്യടിക്കുന്നത്. ന്യൂ ഇന്ത്യൻ എക്സ്‍പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങങ്ങാണ് ഇതിനെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരുന്നു.

കർണാടകയിലെ കൃഷ്ണ നദിക്ക് സമീപം ദേവദുർഗ - യാദ്‍ഗിർ റോഡിലേക്ക് സംഭവം നടക്കുന്നത്. കൃഷ്ണയിലെ ജലനിരപ്പ് കൂടിയതോടെ റോഡുകൾ വെള്ളത്തിനിടിയിലായി. അതേസമയം അതുവഴി എത്തിയ ആംബുലൻസിന് വഴിയറിയാതെ റോ‌ഡിൽ കുടുങ്ങി. മുന്നോട്ട് പോകാൻ പ്രയാസപ്പെട്ട ആംബുലൻസ് ഡ്രെെവർക്ക് തുണയായത് പ്രദേശവാസിയായ ഒരു ബാലനാണ്. ആംബുലൻസിന് മുന്നിലൂടെ അവൻ ഒാടി വഴി കാണിച്ച് കൊടുത്തു. വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നീങ്ങിയും ഇടക്ക് വഴുതി വീണും അവൻ ആംബുലന്‍സിന് വഴി കാണിച്ചുകോടുത്തു.

ഒാടി കരയിലെത്തിയപ്പോൾ ഒരാൾ കുട്ടിയെ കൈപിടിച്ച് കൂട്ടുന്നതും വീഡിയോയിൽ കാണുന്നുണ്ട്. തുടർന്ന് ആംബുലൻസ് ആ വഴിയിലൂടെ കടന്നുപോയി. വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെെറലായതിനെ തുടർന്ന് നിരവധി പേരാണ് ആ ധെെര്യശാലിയെ അഭിന്ദനങ്ങൾ കൊണ്ട് മൂടിയത്.

An ambulance driver & a boy dared to cross the bridge constructed over a pond which was flooded with Krishna River water on Devadurga-Yadgir road on Saturday morning, boy showed the way to the ambulance driver by leading it on the bridge as ambulance driver @NewIndianXpress pic.twitter.com/1Do0fsHQvN

— TNIE@Bengaluru (@XpressBengaluru) August 10, 2019