1. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപക മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആദ്യ രണ്ട് ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും, രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മഴ ലഭിക്കും. വയനാട് മഴ ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നത് ആണ് ഭീഷണി ഉയര്‍ത്തുന്നത്.
2. 15, 16 തീയതികളോടെ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശം. അതേസമയം, നിലവിലെ കണക്ക് അനുസരിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ മഴ കുറവാണ്. പാലക്കാട് ,കോഴിക്കോട് ജില്ലകളില്‍ മഴ കൂടുതലുമാണ്. തെക്കന്‍ ജില്ലകളില്‍ ലഭിച്ച മഴ പ്രതീക്ഷച്ചതിലും കുറവാണ് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
3. അതേസമയം, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിന് ആയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.
4. തോരാമഴ നാശം വിതച്ച കേരളത്തില്‍ മഴ കെടുതികള്‍ തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 79 മരണം. 1500 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി രണ്ടരലക്ഷം പേരാണുള്ളത്. കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പാലക്കാട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. രണ്ട് ദിവസം മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സഹായകമാവും
5. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെ മലയോര മേഖലകളിലെ ഗതാഗത തടസം നീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളിലെ ഷട്ടറുകള്‍ അടച്ചു. കണ്ണൂര്‍ ഇരുട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന തമിഴ്നാട്ടിലെ അപ്പര്‍ ഭവാനി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും എന്ന് കുന്ത ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. സെക്കന്റില്‍ 300 ഘന അടി വെള്ളമാണ് അട്ടപ്പാടി ഭവാനി പുഴയിലേക്ക് ഒഴുക്കി വിടുന്നത്. പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
6. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മണ്ണിന് അടിയില്‍ ഇനിയും 44 ഓളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം. മദ്രാസ് റെജിമന്റിന്റെ മുപ്പതംഗ സൈനികരുടേയും 70ഓളം വരുന്ന പൊലീസിന്റെയും ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ സൈനികര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുക ആണ്
7. അതിനിടെ, വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവടെ ഉരുള്‍ പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. ദുരന്തം കാര്‍ന്നുതിന്ന പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക ആണ്. ഇവിടെ നിന്ന് 7 പേരെ ഇനി കണ്ടെത്തണം. 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
8. ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ശുചീകരണം നല്ലതോതില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
9. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണം. ക്യാമ്പുകള്‍ വൃത്തിയായി ഇരിക്കാന്‍ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലം ആയതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം ഇറങ്ങി തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തി ആക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം.
10. വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. വൃത്തി ആക്കാനുള്ള സഹായം ഉറപ്പാക്കുന്നവര്‍ക്ക് ഒപ്പം ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കണം. പമ്പ് ഹൗസുകള്‍ തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം, വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാന്‍ ആവണം. അതുവരെ ശുദ്ധജലം എത്തിക്കാന്‍ അടിയന്തര നടപടി വേണം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നതായി കളക്ടര്‍മാര്‍ ഉറപ്പാക്കണം. സഹായ സാമഗ്രികള്‍ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
11. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ലഡാക്കിനു സമീപം പോര്‍ വിമാനങ്ങള്‍ വിന്യസിച്ച് പാകിസ്ഥാന്‍. മൂന്ന് സി- 130 വിമാനങ്ങള്‍ ഉപയോഗിച്ച് ശനിയാഴ്ച പാകിസ്ഥാന്‍ സ്‌കാര്‍ഡ് എയര്‍ ബേസിലേയ്ക്ക് ഉപകരണങ്ങള്‍ എത്തിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ആണ് എയര്‍ ബേസില്‍ എത്തിച്ചത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ആണ് പാക് പ്രകോപനം. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി ഇന്ത്യ. പാകിസ്ഥാന്‍ ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ ആണ് അതിര്‍ത്തിക്ക് സമീപം വിന്യസിച്ചത് എന്നാണ് വിവരം
|
|
|