കൊച്ചി: ജില്ലാ കളക്ടറുടെ നേത്യത്വത്തിൽ കൊച്ചി നഗരസഭയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് മേയർ സൗമിനി ജയിൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകുമെന്നും മേയർ വ്യക്തമാക്കി. അതേസമയം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് മേയർ പറഞ്ഞു.
പ്രളയത്തിൽ ഉറ്റവരെയും, ഉടയവരെയും, സമ്പാദ്യമൊക്കെ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്കായുള്ള പ്രവർത്തനങ്ങളിൽ, കൊച്ചി മേയറുടെ പങ്കാളിത്തത്തെ ചോദ്യം ചെയ്ത് നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മേയറുമായി താരതമ്യം ചെയ്തായിരുന്നു സോഷ്യൽ മീഡിയയിലെ മിക്ക പോസ്റ്റുകളും.
അതേസമയം മറൈൻഡ്രൈവിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഹൈക്കോടതി ഉത്തരവ് ലഭിച്ചയുടൻ ഒഴിപ്പിക്കുമെന്നും, കുച്ചവടക്കാരെ പുനരധിവധിപ്പിക്കാനുള്ള പദ്ധതികൾ കോർപ്പറേഷൻ തയ്യാറാക്കുമെന്നും മേയർ പറഞ്ഞു.