തിരുവനന്തപുരം : പി.എസ്‍.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികൾ സമ്മതിച്ചു.
അതേസമയം ചോദ്യങ്ങള്‍ പുറത്തുപോയതിനെക്കുറിച്ച് വ്യക്തമായ മറുപടി പ്രതികളിൽനിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല. ചോദ്യം എങ്ങനെ പുറത്തെ പോയി എന്നത് സംബന്ധിച്ച് പ്രതികൾമറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് ജയിലിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് പ്രതികളും വ്യത്യസ്ത തരത്തിലുള്ള മൊഴികളാണ് നല്‍കിയത് എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.