gurjar

ഭോപാൽ സ്പൈക്കില്ലാതെ ഓടുന്ന നഗ്നപാദനായ ബോൾട്ടിന്റെ വീഡിയോ വൈറലായതിനെതുടർന്ന് ക്ഷണം നേരംകോണ്ട് പ്രശസ്തനായ അത്‌ലറ്റാണ് രാമേശ്വർ ഗുർജാർ. ഗ്രാമത്തിലെ റോഡിലൂടെ നഗ്‌നപാദനായി ഓടുന്ന ഗുർജാറിന്റെ വീഡിയോ വൈറലായിരുന്നു. ദേശീയമാദ്ധ്യമങ്ങളിൽ അദ്ദേഹം ആഘോഷിക്കപ്പെട്ടു. ഗുർജാറിനെ വളർത്തിക്കൊണ്ടുവരാൻ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും സംസ്ഥാനസർക്കാരും ശ്രമം തുടങ്ങി.

ഇതിനെതുടർന്ന് ഗുർജാറിനായി കഴിഞ്ഞദിവസം ട്രയൽസ് നടന്നു. എന്നാൽ തോൽവി ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്രയൽസിൽ അവസാനസ്ഥാനത്തായി. തോൽപ്പിച്ചതാവട്ടെ ഒരു ജൂനിയർ പെൺകുട്ടിയും. 12.9 സെക്കൻഡിലാണ് ഗുർജാർ ഓടിയെത്തിയത്. സായിയിലെ മുതിർന്ന പരിശീലകരായിരുന്നു ട്രയൽസിന് നേതൃത്വം നൽകിയത്.

ഞായറാഴ്ചയും ഗുർജാറിന് ട്രയൽസ് നടത്തിയിരുന്നു. 13-14 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തിങ്കളാഴ്ച വീണ്ടും അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. അവിടെയും കഥ ആവർത്തിച്ചു. പക്ഷേ, ഒരവസരംകൂടി ഗുർജാറിന് നൽകുമെന്ന് സംസ്ഥാന കായികമന്ത്രി ജിതു പട്വാരി അറിയിച്ചു. അദ്ദേഹത്തിന് കൂടുതൽ പരിശീലനം നല്‍കണമെന്ന് കിരൺ റിജിജു ട്വീറ്റ് ചെയ്തു.

Rameshwar Gurjar's trial run was conducted at T T Nagar Stadium by senior coaches of SAI and State Govt. Here, Rameshwar is seen running at extreme left. He is exhausted due to the glare of publicity so couldn't perform well. Will give proper time and training to him. pic.twitter.com/RQtkxWFDFR

— Kiren Rijiju (@KirenRijiju) August 19, 2019