ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ ഗ്രൂപ്പിന് 350കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്‌റ്റ് ചെയ്യാനുള്ള ഒരുക്കങ്ങളുമായി സി.ബി.ഐ സംഘം എത്തിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത ചിദംബരത്തെ ഭീരുക്കൾ വേട്ടയാടുകയാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ചിദംബരത്തിന് വേണ്ട പിന്തുണ നൽകും. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
but the truth is inconvenient to cowards so he is being shamefully hunted down. We stand by him and will continue to fight for the truth no matter what the consequences are.
— Priyanka Gandhi Vadra (@priyankagandhi) August 21, 2019
2/2
ആഭ്യന്തര മന്ത്രിയെന്ന നിലയിലും ധനമന്ത്രിയെന്ന നിലയിലും രാജ്യത്തിനെ സേവിച്ച സത്യസന്ധനായ മനുഷ്യനാണ് ചിദംബരമെന്ന് പ്രിയങ്ക തന്റെ ട്വീറ്റിൽ പറയുന്നു. എപ്പോഴും സത്യം മാത്രം പറഞ്ഞിരുന്ന ചിദംബരം സർക്കാരിന്റെ വീഴ്‌ചകൾ അടിക്കടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സത്യത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ഭീരുക്കൾ അദ്ദേഹത്തെ വേട്ടയാടുകയാണ്. എന്തൊക്കെ പ്രത്യാഘാതങ്ങൾ വന്നാലും കോൺഗ്രസ് ചിദംബരത്തിനൊപ്പം നിൽക്കുമെന്നും സത്യത്തിന് വേണ്ടി പോരാടുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
An extremely qualified and respected member of the Rajya Sabha, @PChidambaram_IN ji has served our nation with loyalty for decades including as Finance Minister & Home Minister. He unhesitatingly speaks truth to power and exposes the failures of this government,
— Priyanka Gandhi Vadra (@priyankagandhi) August 21, 2019
1/2
അതേസമയം, ഐ.എൻ.എക്‌സ് അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്‌റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് സി.ബി.ഐ സംഘം. ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നൽകിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. 10.30ന് ഹർജി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൂടി ജാമ്യം നിഷേധിക്കുകയാണെങ്കിൽ ചിദംബരത്തിന്റെ അറസ്‌റ്റ് സി.ബി.ഐ രേഖപ്പെടുത്തും. എന്നാൽ ഇന്നലെ വിധി വന്നത് മുതൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയ ചിദംബരത്തെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.
കേസ് ഇതുവരെ
2007ൽ ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയയ്‌ക്ക് 350 കോടി വിദേശ നിക്ഷേപത്തിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം.
ഐ.എൻ.എക്സ് മീഡിയയിൽ നിന്ന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് പണം ലഭിച്ചെന്നും ആരോപണം.
കൈക്കൂലിപ്പണം നിക്ഷേപിച്ച കമ്പനികൾക്ക് കാർത്തി ചിദംബരവുമായി ബന്ധം
ക്രമക്കേടിനെ പറ്റി 2017 മേയ് 15ന് സി.ബി.ഐയും കള്ളപ്പണം വെളുപ്പിച്ചതിന് 2018ൽ എൻഫോഴ്സ്‌മെന്റും കേസുകൾ എടുത്തു
ഐ.എൻ.എക്സ് മീഡിയ സ്ഥാപകരായ ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയും പ്രതികളാണ്. ഇന്ദ്രാണി മുഖർജി മാപ്പുസാക്ഷിയാണ്.
കാർത്തിയുടെ 54 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഊട്ടിയിൽ 4.25 കോടിയുടെ രണ്ട് ബംഗ്ലാവ്, കൊടൈക്കനാലിലെ 5 ലക്ഷത്തിന്റെ കൃഷിഭൂമി, ഡൽഹിയിൽ കാർത്തിയുടെയും അമ്മ നളിനി ചിദംബരത്തിന്റെയും പേരിലുള്ള 16 കോടിയുടെ ഫ്ലാറ്റ്, ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള 8.67 കോടിയുടെ സ്വത്ത്, സ്പെയിനിലെ ബാഴ്സിലോണയിലെ 14.57 കോടിയുടെ ടെന്നീസ് ക്ലബ് എന്നിവയാണ് കണ്ടുകെട്ടിയത്.
മൂന്ന് കേസിൽ ചിദംബരം
ഐ.എൻ.എക്സ് മീഡിയ കേസ്
3,500 കോടിയുടെ എയർസെൽ മാക്സിസ് അഴിമതി കേസിൽ ചിദംബരവും കാർത്തിചിദംബരവും പ്രതികളാണ്.
എയർ ഇന്ത്യയ്ക്ക് 111 വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടിലെ അഴിമതി കേസിൽ നോട്ടീസ്